ആ ഓലപ്പുരക്കാലത്തെ വർഷവും വേനലും
by satish p babu
ഓർക്കുമ്പോൾ തന്നെ ഒരു മങ്ങലാണ് കാഴ്ചക്ക് . പണ്ട് റെയിൽവേ സ്റ്റേഷനരികിലെ ഒഴിഞ്ഞ പറമ്പുകളിൽ ഇടക്കിടെ വന്നെത്താറുള്ള നാടോടി സംഘങ്ങളുടെ ഒറ്റമുറി ടെൻറുകൾ കണക്കേ നിലം പതിക്കാറായ വീടുകളുടെ പ്രേതങ്ങൾ അന്നും ഏറെയൊന്നുമില്ലായിരുന്നു ഞങ്ങളുടെ നാട്ടിൽ . തീരെയില്ലെന്നല്ല ,എന്നാലും പുറം സഹായങ്ങളാൽ അവയൊക്കെയും മിക്കതും ഏറെ താമസിയാതെ ഓടുപാകിയ വീടുകളായപ്പോൾ ഇവിടത്തെ, ഞങ്ങളുടെ വഞ്ചി തിരുനക്കര തന്നെയായിരുന്നു .പുരോഗമനം പടി കയറാൻ അമാന്തിച്ചു നിന്ന ' തന്റേടമില്ലാത്തവരുടെ' അവസാന തലമുറയായിരുന്നു ഒരർത്ഥത്തിൽ ഞങ്ങളുടേതെന്ന് പറയാം .
ദുർഘടം പിടിച്ച പാതയിൽ നിന്ന് സുുഗമമായ പാതയിലേക്ക് നടന്നു കയറിയാൽ പിന്നെ തിരിഞ്ഞു നിന്ന്, പിന്നിൽ നടക്കുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്ന ഒരു ജനിതക വൈകല്യം മലയാളിക്കുണ്ടെന്ന് തോന്നിയിട്ടുണ്ട് .
' അവിടെ രണ്ടാണുങ്ങളില്ലേ ,എന്നിട്ടും ആ ഓലയൊന്നു മാറ്റി ഓടാക്കാൻ കഴിയാത്തത് തന്റേടമില്ലായ്മയല്ലാതെ പിന്നെന്താണ് '
' അവിടെ രണ്ടാണുങ്ങളില്ലേ ,എന്നിട്ടും ആ ഓലയൊന്നു മാറ്റി ഓടാക്കാൻ കഴിയാത്തത് തന്റേടമില്ലായ്മയല്ലാതെ പിന്നെന്താണ് '
അവിടത്തെ തത്രപ്പാടുകളറിഞ്ഞ് ചിലപ്പോൾ കേൾക്കാം അയൽപക്കം വിളിക്കുന്നത്
'ഇങ്ങോട്ട് വന്ന് കിടന്നോളീ '
- ന്നാ കുട്ട്യോളോടെങ്കിലും പറയ്'
അമ്മ ചോദിക്കും - നീ പോണോ
എങ്ങോട്ടും ,ഒരു സുരക്ഷിതത്വത്തിലേക്കും പോകാൻ തോന്നില്ല .
കാരണം , അനിശ്ചിതത്വത്തിനും അരക്ഷിതാവസ്ഥക്കുമിടയിൽ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതം അമ്മയെ കെട്ടിപ്പിടിച്ച് കിടക്കലാണ് .എത്ര മുറുകെ പിടിക്കുന്നുവോ അത്രയും നാം സുരക്ഷിതരാണ് .
സങ്കടം കണ്ണുകളിൽ കടൽ നിറയ്ക്കും .അപ്പോഴും കൂടെപിറപ്പുകളെ തേടും .
എല്ലാവരുടേയും കിടത്തം സുരക്ഷിതമാണോയെന്ന് നോക്കും ..!
കാരണം , അനിശ്ചിതത്വത്തിനും അരക്ഷിതാവസ്ഥക്കുമിടയിൽ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതം അമ്മയെ കെട്ടിപ്പിടിച്ച് കിടക്കലാണ് .എത്ര മുറുകെ പിടിക്കുന്നുവോ അത്രയും നാം സുരക്ഷിതരാണ് .
സങ്കടം കണ്ണുകളിൽ കടൽ നിറയ്ക്കും .അപ്പോഴും കൂടെപിറപ്പുകളെ തേടും .
എല്ലാവരുടേയും കിടത്തം സുരക്ഷിതമാണോയെന്ന് നോക്കും ..!
ഇടിവെട്ടുമ്പോൾ വീണ്ടുമൊരു മുറുകലാണ് ,ഭയമാണ്....
അന്ന് പ്രകൃതിക്ക് ദയയും കുറവാണ് . ഇടിമിന്നലും ഇടിച്ചു കുത്തുന്ന മഴയും പരസ്പരം മത്സരിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കി കാറ്റും വരും .ഭ്രാന്തുപിടിച്ച പോലെ മരങ്ങളാടുന്നത് കാണുമ്പോൾ ചിലപ്പോൾ ചുണ്ടിലൊരു ചിരിയും വന്നെന്നിരിക്കും ..
എന്തിനെന്ന് ചോദിക്കരുത്...
അന്ന് പ്രകൃതിക്ക് ദയയും കുറവാണ് . ഇടിമിന്നലും ഇടിച്ചു കുത്തുന്ന മഴയും പരസ്പരം മത്സരിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കി കാറ്റും വരും .ഭ്രാന്തുപിടിച്ച പോലെ മരങ്ങളാടുന്നത് കാണുമ്പോൾ ചിലപ്പോൾ ചുണ്ടിലൊരു ചിരിയും വന്നെന്നിരിക്കും ..
എന്തിനെന്ന് ചോദിക്കരുത്...
അതങ്ങനെയാണ് ..
നിങ്ങൾ ഓലപ്പുരകളിൽ താമസിച്ചിട്ടുണ്ടോ ..
പകലും നല്ല രസമാണ് .
ഉത്തരം നിറയെ മേൽക്കൂരകൾക്ക് പലവിധ നിറങ്ങളാണ് .
എക്സ്‌റേ ഫിലിമുകളുടെ ,കല്യാണക്കത്തുകളുടെ ,നേർത്തെ വിറകു കഷണങ്ങളുടെ ,പഴയ നോട്ടുപുസ്തകങ്ങളുടെ പുറംചട്ടകളുടെ ...
രാത്രിയിലെ യുദ്ധാനന്തരമുള്ള ഉറക്കക്ഷീണമകറ്റാനായ് മലർന്ന് കിടക്കുമ്പോൾ നേർത്ത വിള്ളലുകളിലൂടെ സൂര്യൻ, കണ്ണിലേക്കുറ്റി നോക്കി പല്ലിളിക്കും .പിന്നെയൊരു വഴിയുള്ളത് ചരിഞ്ഞു കിടക്കലാണ് . അപ്പോഴും ഇടക്കെങ്കിലും അറിയാതെ കണ്ണുകൾ ആ ദ്വാരങ്ങളിലേക്ക് നടന്നു കയറും .പിന്നെ മേശക്കു മുകളിൽ കയറി അത് അടയ്ക്കാനുള്ള അദ്ധ്വാനമാണ് .
എക്സ്‌റേ ഫിലിമുകളുടെ ,കല്യാണക്കത്തുകളുടെ ,നേർത്തെ വിറകു കഷണങ്ങളുടെ ,പഴയ നോട്ടുപുസ്തകങ്ങളുടെ പുറംചട്ടകളുടെ ...
രാത്രിയിലെ യുദ്ധാനന്തരമുള്ള ഉറക്കക്ഷീണമകറ്റാനായ് മലർന്ന് കിടക്കുമ്പോൾ നേർത്ത വിള്ളലുകളിലൂടെ സൂര്യൻ, കണ്ണിലേക്കുറ്റി നോക്കി പല്ലിളിക്കും .പിന്നെയൊരു വഴിയുള്ളത് ചരിഞ്ഞു കിടക്കലാണ് . അപ്പോഴും ഇടക്കെങ്കിലും അറിയാതെ കണ്ണുകൾ ആ ദ്വാരങ്ങളിലേക്ക് നടന്നു കയറും .പിന്നെ മേശക്കു മുകളിൽ കയറി അത് അടയ്ക്കാനുള്ള അദ്ധ്വാനമാണ് .
ഓലപ്പുരയിൽ നിന്ന് അണിഞ്ഞൊരുങ്ങി പുറത്തിറങ്ങിയ വ്യക്തിയെ നോക്കി ഒരിക്കൽ ഒരു രാഷ്ട്രീയക്കാരൻ (തെറ്റിയതല്ല ,രാഷ്ട്രീയക്കാരൻ തന്നെ ) ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട് ...
- ഓന്റെ നടത്തം കണ്ടാൽ തോന്നും വലിയ ഏതോ വീട്ടിലെ ആളാണെന്ന് ...!
അതെ .. വലിയ വീട്ടിലെ ആളുകൾക്ക് മാത്രം ഇങ്ങനെ കുറേ പ്രത്യേകതകളുണ്ട് ഈ കേരളത്തിൽ .
കാലം കടന്നു പോവുകയാണ്..
വയലുകൾ പിളർത്തി വികസനം പാഞ്ഞു ..
മേൽക്കൂരകൾ വളർന്നു വെള്ള നിറം പരന്നു ..
വയലുകൾ പിളർത്തി വികസനം പാഞ്ഞു ..
മേൽക്കൂരകൾ വളർന്നു വെള്ള നിറം പരന്നു ..
ഒരു ഗുഹാമുഖത്തേക്ക് തിരിഞ്ഞ് അതിനുള്ളിലേക്ക് കുനിഞ്ഞ് കടക്കാനൊരുങ്ങുകയാണ് ഇപ്പഴും മനോഭാവം..!!
Comments
Post a Comment